കോവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഐസിഎംആര്‍ പഠനം പറയുന്നത് മൂന്നാം തരംഗം വൈകുമെന്നാണ്. ഇത് അവസരമായി കണ്ട് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു.

വരുംദിവസങ്ങളില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില്ലയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഏകദേശം പൂര്‍ത്തിയായി. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യമോ കുട്ടികള്‍ക്ക് സൈഡഡ് കാഡില വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് വാക്‌സിനെന്നും അദ്ദേഹം പറഞ്ഞു.l

Leave a Reply

Your email address will not be published. Required fields are marked *