അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ ഇറാന്റെ ഇടക്കാല പരമോന്നത നേതാവായി മുതിർന്ന പുരോഹിതനായ ആയത്തുള്ള അലിറേസ അറാഫിയെ നിയമിച്ചു. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേതൃത്വ പ്രതിസന്ധിക്കിടെയാണ് ഈ നിർണ്ണായക നീക്കം.
ഖമേനിയുടെ മരണത്തെത്തുടർന്ന് രാജ്യം ഒരു പരിവർത്തന ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഭരണപരമായ ചുമതലകൾ അറാഫിയുടെ നേതൃത്വത്തിലുള്ള സമിതി നിർവഹിക്കുമെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്ന (ISNA) റിപ്പോർട്ട് ചെയ്തു.
ഇറാനിലെ ഭരണഘടനാപരമായ നടപടിക്രമങ്ങൾ അനുസരിച്ച് രൂപീകരിച്ച ഇടക്കാല നേതൃസമിതിയിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹൊസൈൻ മൊഹ്സെനി-എജെയി, ഗാർഡിയൻ കൗൺസിലിൽ നിന്നുള്ള ഒരു പുരോഹിതൻ എന്നിവരും ഉൾപ്പെടുന്നു.
