കോഴിക്കോട് പെരുമണ്ണയിലും പരിസര പ്രദേശത്തുമായി രാത്രികാലങ്ങളിൽ പോത്തിനെ മോഷണം ചെയ്ത കേസിൽ പൂവാട്ടുപറമ്പുള്ള നാടുകാട്ടിൽ ഫാഹിദ്(26) എന്ന ആൾ പോലീസീൻെറ പിടിയിലായി, പെരുമണ്ണയിലുള്ള അസുഖ ബാധിതനായ പെരുമണ്ണ വില്ലേജ് ഓഫീസിനു സമീപം നെരോത് താഴത്തുള്ള റഹീം ആളുടെ ഉടമസ്ഥതയിലുളള ഒരോ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു പോത്തുകളെ മോഷണം ചെയ്ത കേസിലെ പ്രതിയെ ഫറോക്ക് അസ്സിസ്റ്റൻെറ് കമ്മീഷ്ണർ സിദ്ധിക്കിൻെറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വഡും,പന്തീരാങ്കാവ് ഇൻസ്പെക്ടർ ഷാജു K ൻെറ നേതൃത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടി.

കഴിഞ്ഞ മാസം 15-ാം തീയ്യതി പുലർച്ചെ കേസിലെ പരാതിക്കാരൻെറ വീടിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ കെട്ടിയ പോത്തിനെ രാവിലെ പരാതിക്കാരൻ വന്ന് നോക്കിയതിൽ സ്ഥലത്ത് കാണാഞ്ഞതിനെ തുടർന്ന് പരാതിക്കാരൻ പന്തീരാങ്കാവ് പോലീസിൽ നൽകിയ പാരാതിയിൽ, പോലീസ് കേസെടുത്ത് ആന്വേഷണം നടത്തിവരികയായിരുന്നു.അസുഖ ബാധിതനായ പരാതിക്കാരന് മറ്റ് ജോലിക്ക് പോകാൻ സാധിക്കാത്തതിനെ തുടർന്ന് , പരാതിക്കാരൻെറ ബന്ധുക്കളും, സുഹൃത്തുക്കളും ചേർന്ന് വാങ്ങിച്ച് നൽകിയ രണ്ട് പോത്തുകളാണ് മോഷണം പോയത്.
സംഭവ നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലുമായി ഒട്ടനവധി സിസിടിവി ക്യാമറകൾ പരിശോധിച്ചും, സമാനകുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞ് പ്രതിയുടെ പൂവാട്ടു പറമ്പുള്ള വീടിന് സമീപം വെച്ച് അന്വേഷണം സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തതിൽ പ്രതി സമാന രീതിയിൽ പെരുമണ്ണ – പൂവാട്ടു പരിസരത്ത് പ്രദേശത്ത് നിന്നും രാത്രികാലങ്ങളിൽ പോത്തുകളെ മോഷണം നടുത്തി ചെറൂപ്പ പ്രദേശത്തെ കശാപ്പ് ശാലകളിൽ വില്പന നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആയതിനെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വേഡ് അംഗങ്ങളായ SI സുജിത്.പി.സി, ASI അരുൺകുമാർ മാത്തറ, SCPO മാരായ വിനോദ്. ഐ.ടി, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ SI പ്രദീപൻ വി.ടി, ASI നിധീഷ്, SCPO പ്രഷിത് ആർ.എൻ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു .പ്രതിയെ അറസ്റ്റ് ചെയിതു കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *