പശ്ചിമ ബംഗാളിൽ ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് നിയന്ത്രങ്ങൾ കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.
നിയന്ത്രങ്ങത്തിന്റെ ഭാഗമായി നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ തീരുമാനിച്ചു. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നും സർക്കാർ യോഗങ്ങൾ വെർച്വലാക്കി മാറ്റാനുമാണ് പുഴത്തിയ തീരുമാനങ്ങൾ . പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. രാത്രിൻ 10 മണിമുതൽ പുലർച്ചെ 5 മാണി വരെ രാത്രി രാത്രി കർഫ്യുവും നിലവിൽ വന്നിട്ടുണ്ട്. അവശ്യ-അടിയന്തര സേവനങ്ങൾ അനുവദിക്കും.

ബംഗാളിൽ ഒരിടവേളക്ക് ശേഷം ലോക് ഡൌണിന് സമാനമായ നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. കൊൽക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിലാണ് കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായതെന്നതിനാലാണ് ബംഗാൾ നിയന്ത്രണം കടുപ്പിക്കാൻ കാരണം

Leave a Reply

Your email address will not be published. Required fields are marked *