ന്യൂഡല്‍ഹി: വിവാദമായ വഖഫ് ദേഭഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര പാര്‍ലമെന്ററി വകുപ്പ് മന്ത്രി കൂടിയായ ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് ബില്‍ അവതരണം. ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും.

ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പായി പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു. ബില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. യഥാര്‍ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചൂണ്ടിക്കാട്ടി. ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിക്ക് ബില്ലില്‍ ഭേദഗതി വരുത്താനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കി. പ്രതിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് ബില്‍ ജെ.പി.സിക്ക് വിട്ടത്. കമ്മിറ്റി അവരുടെ നിര്‍ദേശങ്ങള്‍ അറിയിച്ചു. മന്ത്രി റിജിജു അത് സഭയിലെത്തിച്ചു. ഞങ്ങളുടെ കാലത്തെ ജെ.പി.സികള്‍ തലച്ചോര്‍ ഉപയോഗിക്കുന്നുണ്ട്. കോണ്‍ഗ്രസ് കാലത്തേത് പോലെ വെറുതേ റബ്ബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കുകയല്ല -അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *