ക്യൂബയ്ക്കുമേലുള്ള ഉപരോധം വ്യാപിപ്പിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബൻ സർക്കാരിന്റെ സുരക്ഷാ സംവിധാനത്തെ പിന്തുണയ്ക്കുന്നവരോ അഴിമതിയിലോ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലോ പങ്കാളികളാകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെയാണ് പുതിയ ഉപരോധങ്ങൾ ലക്ഷ്യമിടുന്നത്.

ക്യൂബൻ സമ്പദ് വ്യവസ്ഥയുടെ മറ്റേതെങ്കിലും മേഖലയിൽ പ്രവർത്തിക്കുന്ന വിദേശീയർക്കും ഉപരോധം ബാധകമാകും. ക്യൂബയ്ക്കു നേരെയുള്ള അമേരിക്കൻ ഉപരോധ നടപടികൾ ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ ലംഘനമാണെന്ന് ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് വ്യക്തമാക്കി. ഇറാൻ യുദ്ധത്തിനുശേഷം ക്യൂബയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.

ക്യൂബയോട് സർക്കാർ നിയന്ത്രണത്തിലുള്ള സമ്പദ്‌വ്യവസ്ഥ തുറക്കണമെന്നും മുൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ സർക്കാർ പിടിച്ചെടുത്ത സ്വത്തുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും യുഎസ് വളരെക്കാലമായി ആവശ്യപ്പെടുന്നു. എന്നാൽ‌ സോഷ്യലിസ്റ്റ് ഗവൺമെന്റ് ചർച്ചകൾക്ക് ഇല്ലെന്ന് ക്യൂബ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *