പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ ഭരണമുറപ്പിച്ച ഡിഎംകെ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്ച നടക്കും. കൊവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്ഭവനിൽ ലളിതമായിട്ടാകും ചടങ്ങ് നടത്തുകയെന്ന് പാർട്ടി അധ്യക്ഷൻ എംകെ സ്റ്റാലിൻ വ്യക്തമാക്കി.തമിഴ്നാട്ടിൽ പ്രതീക്ഷിച്ച വിജയമാണ് ഡിഎംഎംകെ സ്വന്തമാക്കിയത്. 234 അംഗ നിയമസഭയിൽ മുഴുവൻ സീറ്റുകളിലെയും ലീഡ് നില പുറത്തുവന്നപ്പോൾ ഡിഎംകെ 157 സീറ്റുകൾ നേടി ഭരണമുറപ്പിച്ചു. അണ്ണാഡിഎംകെ 75 സീറ്റിൽ ഒതുങ്ങി. രണ്ടിടത്ത് സ്വതന്ത്രർ വിജയം നേടി.
കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെയാണ് ഡിഎംകെയുടെ മിന്നുന്ന വിജയം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡിഎംകെ അധികാരത്തിൽ എത്തുന്നത്. 1996ന് ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയാണ് ഡിഎംകെ നേടിയത്. അഞ്ച് സീറ്റുകളിൽ വിജയം നേടാനായത് ബിജെപിക്ക് നേട്ടമായി966ൽ ഡിഎംകെ യുവജന വിഭാഗം രൂപവത്കരണ സമിതി അംഗമായി ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമായിട്ടാണ് എത്തുന്നത്. സ്റ്റാലിൻ്റെ കോട്ടയെന്ന് അറിയപ്പെടുന്ന കൊളത്തൂരിൽ നിന്ന് ഇത്തവണയും നിയമസഭയിൽ എത്തിയതോടെ അദ്ദേഹത്തിൻ്റെ ഹാട്രിക് വിജയമാണുണ്ടായത്. കൊവിഡ് ആശങ്കയിലും വാശിയേറിയ മത്സരം നടന്ന തമിഴ്നാട്ടിൽ 72.78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പാലകോഡ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്.
