രാജ്യത്ത് 12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ സെപ്റ്റംബർ മുതൽ നൽകി തുടങ്ങും. സൈഡസ് വാക്സിനാണ് നൽകുക. ഇതിന് അനുമതി ആഴ്ചകൾക്കുള്ളിൽ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട സമിതി അധ്യക്ഷൻ ഡോ. എൻ.കെ അറോറ പറഞ്ഞു.

േകാവിഡ് മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തിലാണ് കുട്ടികളിലും പരിശോധന നടത്തുന്നത്. എന്നാൽ, കുട്ടികളെ കാര്യമായി ബാധിക്കാനിടയില്ലെന്ന് പീഡിയാട്രിക് അസോസിയേഷൻ ഉൾപെടെ സംഘടനകൾ പറയുന്നു.

സൈഡസ് വാക്സിനു പിറകെ കോവാക്സിനും അനുമതി നൽകും. കൊവാക്സിൻ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാക്കി വാക്സിനേഷന് ഉപയോഗപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. ജനുവരി- ഫെബ്രുവരിയിൽ രണ്ടിനും 18നുമിടയിൽ പ്രായമുള്ള കുട്ടികൾക്കും ലഭ്യമാക്കാനുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. എൻ.കെ അറോറ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *