കോഴിക്കോട്: വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ തിരോധാന കേസില്‍ വിജിലിന്‍റേതെന്ന് കരുതുന്ന അസ്ഥി കണ്ടെത്തി. സരോവരത്തെ ചതുപ്പില്‍ നടത്തിയ പരിശോധനയില്‍ ആണ് അസ്ഥി കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴത്തിയ കല്ലും അസ്ഥി ഉൾപ്പെടുന്ന മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി.

നേരത്തെ സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിന്റെ ഷൂ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപമുള്ള ചതുപ്പിലായിരുന്നു പരിശോധന. വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റെ വുഡ്‌ലാന്‍ഡ് ഷൂ ചതുപ്പില്‍ നിന്ന് എലത്തൂര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. ഷൂ വിജിലിന്റേതാണെന്ന് രണ്ടു പ്രതികളും സമ്മതിച്ചു. കഴിഞ്ഞ ആഴ്ച സരോവരം പാര്‍ക്കിനോട് ചേര്‍ന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

പിന്നീട് മഴയെ തുടര്‍ന്ന് ചതുപ്പില്‍ രണ്ട് മീറ്റര്‍ പൊക്കത്തില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. കണ്ടെത്തിയ ഷൂ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. വിജിലിനെ 2019 മാര്‍ച്ചിലാണ് കാണാതായത്. ലഹരി ഉപയോഗത്തിനിടെ വിജില്‍ മരിച്ചെന്നും പിന്നീട് സരോവരത്ത് ചതുപ്പില്‍ മൃതദേഹം കെട്ടിത്താഴ്ത്തി എന്നുമാണ് പ്രതികളുടെ മൊഴി. നിലവില്‍ പേരാണ് കേസിലെ പ്രതികള്‍. ഒരാള്‍ കൂടി പിടിയിലാവാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *