കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകുമെന്ന് സിപിഐഎം വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ 80 സീറ്റിന് മുകളില്‍ ലഭിച്ചേക്കുമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്. ഇടത് അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം 100 ആകുമെന്നും നേതൃയോഗം വിലയിരുത്തി.

ഏതു സാഹചര്യമുണ്ടായാലും ഇടതുപക്ഷത്തിന് 80 സീറ്റ് ലഭിച്ചേക്കും. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസനം, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ എന്നിവ എല്‍ഡിഎഫിന് അനുകൂല വിധിയെഴുത്തിന് സഹായകരമാകുമെന്നാണ് സിപിഎം നേതൃയോഗം വിലയിരുത്തിയത്.

ബിജെപി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും നേതൃയോഗം കണക്കുകൂട്ടുന്നു. തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ ബിജെപി വോട്ടുകള്‍ ആര്‍ക്കും ലഭിക്കാത്ത സാഹചര്യമുണ്ട്. ബിജെപി, ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരായ മണ്ഡലങ്ങളിലും വോട്ടുകള്‍ നിര്‍ജീവമായിപ്പോയിട്ടുണ്ടാകുമെന്ന് സിപിഎം വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *