സിവില്‍ സര്‍വീസ് ഓഫീസറില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്ത് വിജിലന്‍സ്. അസ്സമിലാണ് സംഭവം. അസമില്‍ സിവില്‍ സര്‍വീസ് ഓഫീസറായ നൂപുര്‍ ബോറയില്‍ നിന്നുമാണ് പണവും രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും പിടിച്ചെടുത്തത്. ബാര്‍പേട്ടയിലെ വാടക വീട്ടില്‍ നടത്തിയ റെയ്ഡിനിടെ 10 ലക്ഷം രൂപയും കണ്ടെടുത്തു.

കഴിഞ്ഞ ആറുമാസമായി നൂപുര്‍ നിരീക്ഷണത്തിലായാരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അത്. റവന്യൂ സര്‍ക്കിള്‍ ഓഫീസ് ഉദ്യോഗസ്ഥനായ ലാത് മണ്ഡല്‍ സുരജിത് ദേക എന്നയാളുടെ വസതിയിലും സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ റെയ്ഡ് നടത്തി.

മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നൂപൂര്‍ ബോറയുമായി സഹകരിച്ച് ബാര്‍പെറ്റയിലുടനീളം അനധികൃതമായി ഭൂമി കൈക്കലാക്കിയിരുന്നു. ബാര്‍പെറ്റ റവന്യൂ സര്‍ക്കിളില്‍ ഉദ്യോഗസ്ഥയായിരിക്കെ പണത്തിന് പകരമായി ഭൂമി സംശയാസ്പദമായ വ്യക്തികള്‍ക്ക് കൈമാറിയിരുന്നു. ഈ സംഭവത്തില്‍ ഇവര്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലിരിക്കെയാണ് റൈഡ്. 2019 ല്‍ അസമിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ നൂപുര്‍ ബോറയെ അടുത്തിടെയാണ് കമ്രൂപ് ജില്ലയിലെ സര്‍ക്കിള്‍ ഓഫീസറായി നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *