മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും കെഎസ്ഇബി ചെയർമാനുമെതിരേ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം.പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഇപ്പോള്‍ പാര്‍ട്ടി ഇടപെടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സമിതിയെ അറിയിച്ചു.അഴിമതി ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് കെ.എസ്.ഇ.ബിയില്‍ നടക്കുന്നതെന്ന് ചര്‍ച്ചയില്‍ ആരോപണമുയര്‍ന്നു.അഴിമതി ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ് ഓഫീസേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ക്കെതിരേ വൈരനിര്യാതന ബുദ്ധിയോടെയുള്ള നടപടികള്‍ എടുക്കുന്നത്.പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിക്കു കഴിയുന്നില്ല. ചെയര്‍മാനെ മന്ത്രി കയറൂരി വിട്ടിരിക്കുകയാണ്. ചെയര്‍മാന്റെ ട്രേഡ് യൂണിയന്‍ വിരുദ്ധ നിലപാടിനെ മന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്നും വിമര്‍ശനങ്ങളുയര്‍ന്നു.സമരത്തിനെതിരായ നയമാണ് കെഎസ്ഇബിയിലുള്ളതെന്ന് ട്രേഡ് യൂണിയന്‍ രംഗത്തുനിന്നുള്ള നേതാക്കള്‍ സംസ്ഥാന സമിതിയില്‍ ആരോപിച്ചു. സമരങ്ങളോട് എതിര്‍പ്പില്ല എന്ന നയമാണ് എല്‍ഡിഎഫിന് പൊതുവായുള്ളതെന്നും അതിന് എതിരായ സമീപനമാണ് ഇപ്പോള്‍ കെഎസ്ഇബിയിലുള്ളതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *