തൂക്കിക്കൊല നടപ്പാക്കുന്നത്തിന് ബദൽമാർഗം വേണമോ എന്നതിൽ വിശദമായ പരിശോധനക്കൊരുങ്ങി സുപ്രീംകോടതി. തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വ രഹിതവും വേദനാജനകവുമാണെന്ന ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി പുതിയ ചർച്ചക്ക് തുടക്കമിട്ടത്.
തൂക്കിലേറ്റുന്നതിന് പകരം വധശിക്ഷയ്ക്കുള്ള ബദൽ മാർഗത്തെ കുറിച്ച പഠിക്കാൻ സമിതിയെന്ന നിർദ്ദേശവും ഇന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് മുന്നോട്ട് വച്ചിട്ടുണ്ട്. വരുന്ന മെയ് രണ്ടിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. അന്ന് വിഷയത്തിലുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു
