നാല് മുസ്ലീങ്ങള്‍ ട്രെയിനിൽ നിസ്കാരിക്കുന്നവീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നു.ഉത്തർപ്രദേശിലെ മുൻ എംഎൽഎ ദീപ്ലാൽ ഭാരതിയാണ് ഈ രംഗം പുറത്തുവിട്ടത്.ഒക്ടോബർ 20നാണ് സംഭവം എന്നാണ് ദീപ്ലാൽ ഭാരതി പറയുന്നു.ഖദ്ദ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് നാലംഗ സംഘം ട്രെയിനില്‍ നമസ്‌കരിച്ചത്. സത്യാഗ്രഹ എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റ് യാത്രക്കാരുടെ വഴി തടയുന്ന രീതിയില്‍ നാല് പേര്‍ നമസ്‌കരിക്കുന്നത് കണ്ടെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ വാദം.
സംഭവത്തിൽ ദീപ്ലാല്‍ ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.ഉത്തര്‍പ്രദേശില്‍ ‘നമസ്‌കാര വിവാദങ്ങള്‍’ ബി.ജെ.പി ഇതിന് മുമ്പും ഉയര്‍ത്തിയിരുന്നു. ലഖ്‌നൗവിലെ ലുലുമാളില്‍ മുസ്‌ലിങ്ങള്‍ സംഘം ചേര്‍ന്ന് നമസ്‌കരിച്ചുവെന്ന് കാണിച്ച് വലിയ പ്രതിഷേധമാണ് ഹിന്ദുത്വവാദികള്‍ നടത്തിയത്.
