നൂറ്കണക്കിന് രോഗികളുടെ അഭയ കേന്ദ്രമായ ചെറൂപ്പ ഹെൽത്ത് സെന്ററിൽ സിനിമാ ചിത്രീകരണത്തെ തുടർന്ന് ചികിത്സ മുടങ്ങിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷ‍ന്‍. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.പനി ബാധിച്ച മകളുമായി ചെറൂപ്പ ഹെൽത്ത് സെന്ററിലെത്തിയ പിതാവാണ് പരാതിക്കാരൻ. ഡോക്ടറെ കാണിച്ച ശേഷം രക്ത പരിശോധനയ്ക്കായി ലാബിലെത്തിയ തനിക്ക് സിനിമാ നടിമാരെയാണ് കാണേണ്ടി വന്നതെന്ന് പിതാവായ സുഗതൻ ദൃശ്യമാധ്യമത്തോട് പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ രക്തം പരിശോധിക്കാൻ ജീവനക്കാരെത്തിയതായും പരാതിക്കാരൻ അറിയിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തി‍ൽ കമ്മീഷ‍ൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *