മൂന്ന് ദിവസങ്ങളിലായി നടന്ന അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ടിൽ ജില്ലയിലെ ഇരു ലോക്സഭ മണ്ഡലങ്ങളിലുമായി ആകെ വോട്ട് ചെയ്തത് 3,444 പേർ. കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 1814 പേരും വടകര മണ്ഡലത്തിൽ (കൂത്തുപറമ്പ്, തലശ്ശേരി ഉൾപ്പെടെ) 1630 പേരുമാണ് വോട്ട് ചെയ്തത്. ഏപ്രിൽ 20, 21, 22 തീയ്യതികളിലായാണ് ഈ വിഭാഗക്കാരുടെ തപാൽവോട്ട് നടന്നത്.ആദ്യദിനത്തിൽ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 328 പേരും വടകര മണ്ഡലത്തിൽ 320 പേരും വോട്ട് രേഖപ്പെടുത്തി. ഏപ്രിൽ 21, 22 തിയ്യതികളിൽ കോഴിക്കോട് യഥാക്രമം 569, 917 പേരും വടകരയിൽ 635, 675 പേരും വോട്ട് രേഖപ്പെടുത്തി. പോലീസ്, അഗ്‌നിശമന വിഭാഗം, ജയില്‍, എക്‌സൈസ്, മില്‍മ, കെഎസ്ഇബി, ജല അതോറിറ്റി, കെ എസ് ആര്‍ ടി സി, ട്രഷറി സര്‍വീസ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്‍ഡ് ടെലിഗ്രാഫ് എന്നിവയിലെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെയും ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവർക്കാണ് അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ട് സൗകര്യം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *