2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് ഡിസിജിഐ അംഗീകരിച്ച കോവാക്‌സിന്‍ മരുന്നിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂണിൽ ആരംഭിക്കും

കോവിഡ് -19 വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം, ഡിസിജിഐ സ്വീകരിക്കുകയായിരുന്നു.

2 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂണില്‍ ആരംഭിക്കുമെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ച് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍, ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിനേഷനില്‍ മുതിര്‍ന്നവര്‍ക്കായി ഉപയോഗിക്കുന്നു.

ഈ മാസം ആദ്യം, 2 മുതല്‍ 18 വയസ്സുവരെയുള്ള രണ്ടും മൂന്നും ഘട്ട കോവാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഭാരത് ബയോടെക്കിന് അനുമതി നല്‍കിയിരുന്നു. കുട്ടികള്‍ക്കുള്ള ഡോസിംഗ് ജൂണില്‍ ആരംഭിച്ച് ജൂലൈ പകുതിയോടെ അവസാനിക്കും. ക്ലിനിക്കല്‍ പഠനത്തിനായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഇളയ കുട്ടി രണ്ട് വയസുള്ള കുട്ടിയാണെന്ന് ഭാരത് ബയോടെക് വൃത്തങ്ങള്‍ അറിയിച്ചു.

എയിംസിന്റെ ദില്ലി, പട്‌ന സെന്ററുകള്‍, നാഗ്പൂരിലെ മെഡിട്രീന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തുടങ്ങി വിവിധ സെന്ററുകളില്‍ 525 വിഷയങ്ങളില്‍ പരീക്ഷണങ്ങള്‍ നടക്കും. കുത്തിവയ്പുകള്‍ (ഇന്‍ട്രാമസ്‌കുലര്‍ റൂട്ടുകള്‍) വഴി വാക്‌സീന്റെ രണ്ട് ഡോസുകള്‍ 28 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കും.

അതിവേഗം പടരുന്ന രോഗത്തിനോടുള്ള പ്രതിരോധം തേടിയാണ് കുട്ടികളിലും കുത്തിവയ്പ്പ് എടുക്കുന്നത്. മെയ് 11 ന് നടന്ന കോവിഡ് -19 യോഗത്തില്‍ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയില്‍ (എസ്ഇസി) ഈ നിര്‍ദ്ദേശം ആലോചിച്ചു. വിശദമായ ആലോചനയ്ക്ക് ശേഷം, ചില നിബന്ധനകള്‍ക്ക് അനുസൃതമായി രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി നല്‍കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു.

ഫെബ്രുവരി 24 ന് നടന്ന എസ്ഇസി യോഗത്തില്‍ കുട്ടികള്‍ക്കുള്ള പുതുക്കിയ ക്ലിനിക്കല്‍ ട്രയല്‍ പ്രോട്ടോക്കോള്‍ ഭാരത് ബയോടെക് സമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *