സോളാര്‍ പീഡനകേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

അഞ്ച് വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിച്ചിട്ടും തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നതാണ് ഇക്കാര്യത്തില്‍ നിരപരാധിയാണ് എന്നതിന്റെ തെളിവെന്നും എന്തെങ്കിലും ഉണ്ടെങ്കിഉണ്ടെങ്കില്‍ തന്നെ വെറുതെ വിടുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്നും ഒന്നുമില്ലാത്ത ഒരു കേസാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇതിനകത്ത് ഒന്നും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കേസാണ്. അഞ്ച് കൊല്ലം പിണറായി വിജയന്‍ ഭരിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത കേസിനെകുറിച്ച് എന്താ പറയുക. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ തെളിവ്. എന്തെങ്കിലും ഉണ്ടെങ്കില്‍ വെറുതെ വിടുമോ. അഞ്ച് കൊല്ലത്ത് പിണറായി വിജയന്റെ ഭരണമാണ് ഞങ്ങള്‍ ഇക്കാര്യത്തില്‍ നിരപരാധികളാണ് എന്നതിന്റെ തെളിവ്. സര്‍ക്കാര്‍ തന്നെ നിരപരാദിത്വം ശരിവെച്ചിരിക്കുന്നു. ജാമ്യമില്ലാത്ത വകുപ്പാണ്. ഏപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ജാമ്യം എടുക്കില്ലായെന്ന നിലപാടായിരുന്നു. ഇപ്പോള്‍ സത്യം പുറത്ത് വന്നിരിക്കുന്നു.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *