മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇ ജീന്‍ കാരള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ യു.എസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 83.3 ദശലക്ഷം ഡോളര്‍ ശിക്ഷ. ജീന്‍ കാരള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടി നഷ്ടപരിഹാരമാണ് കോടതി വിധിച്ചത്. 1996 ല്‍ ട്രംപ് പീഡിപ്പിച്ചുവെന്ന് 2019 ല്‍ ആണ് ജീന്‍ കാരള്‍ ആരോപിച്ചത്.

ആരോപണം നിഷേധിച്ച ട്രംപ് കാരളിനെ കണ്ടിട്ടില്ലെന്നും പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള ജീന്‍ കാരളിന്റെ തന്ത്രമാണ് ഇതെന്നും ആരോപിച്ചു. തുടര്‍ന്നാണ് ജീന്‍ കാരള്‍ മാനനഷ്ടക്കേസ് നല്‍കിയത്. വിധി വരും മുമ്പ് ട്രംപ് കോടതിയില്‍ നിന്നും ഇറങ്ങി പോയി, വിധി പരിഹാസ്യമെന്നും അപ്പീല്‍ പോകുമെന്നും ട്രംപ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *