ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട. 3,300 കിലോ മയക്കുമരുന്നാണ് പിടികൂടി. ബോട്ടിലെ ജീവനക്കാരായ അഞ്ച് പാകിസ്താന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയുടെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്തോടെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഹാഷിഷ് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 2000 കോടി രൂപയിലേറെ വിലവരുമെന്നാണ് റിപ്പോര്‍ട്ട്.

3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോര്‍ഫിനുമാണ് പിടികൂടിയത്.
ചൊവ്വാഴ്ചയാണ് പോര്‍ബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബോട്ട് ഇന്ത്യന്‍ നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നാവികസേനാ കപ്പല്‍ ബോട്ടിനെ വളയുകയായിരുന്നു. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ പിടിയിലായ ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണെന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *