മധ്യപ്രദേശിലെ സാഗറില്‍, ഒരൊറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിനേഷനെടുത്തു. ജെയിന്‍ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്. ജിതേന്ദ്ര റായ് എന്നയാളാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയത്. വാക്സിനെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിഎംഎച്ച്ഒ ഡി.കെ. ഗോസ്വാമി പറഞ്ഞു.

വാക്സിനെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ‘ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകന്‍ ബുധനാഴ്ച്ചയാണ് വാക്സിനെടുത്തത്. ഒരേ സിറിഞ്ച് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്കാര്യം ഉദ്യോഗസ്ഥരോട് തിരക്കി. 40 കുട്ടികള്‍ക്ക് ഒരു സിറിഞ്ച് എന്ന തോതിലാണ് ഉപയോഗിക്കുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന മറുപടി. ഇക്കാര്യം ഉടന്‍ തന്നെ സ്‌ക്കൂള്‍ മാനേജ്മെന്റിനെ അറിയിച്ചു.’ രക്ഷിതാവ് വിശദീകരിച്ചു. ഇതിന്റെ പൗര്‍ശ്വഫലം എന്നോണം വിദ്യാര്‍ത്ഥികളില്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആര് സമാധാനം പറയുമെന്നും രക്ഷിതാക്കള്‍ ചോദിക്കുന്നു.

അതേസമയം, വകുപ്പ് മേധാവി പറഞ്ഞതുപോലെയാണു താന്‍ ചെയ്തതെന്നാണു വാക്‌സിന്‍ നല്‍കി നഴ്‌സ് ജിതേന്ദ്ര റായ് പരാതിപ്പെട്ട മാതാപിതാക്കളോട് പറഞ്ഞത്. കുത്തിവയ്പ്പിനുള്ള മരുന്നും ഒരു സിറിഞ്ചും മാത്രമാണ് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നല്‍കിയത്. അദ്ദേഹത്തോട് ഒരു സിറിഞ്ചിന്റെ കാര്യം ചോദിച്ചപ്പോള്‍ ഇതുമതിയെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കിയതെന്നും ജിതേന്ദ്ര റായ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *