നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തിന് ബിജെപിയുമായി രഹസ്യ പിന്തുണയുണ്ടന്ന് നടനും കോൺഗ്രസ് അനുഭാവിയുമായ ജഗദീഷ്.ഇടത്പക്ഷത്തുള്ള സിനിമാപ്രവര്‍ത്തകര്‍ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടന്നും താരത്തിന്റെ വെളിപ്പെടുത്തല്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിനു പിന്തുണ നൽകിയ സിപിഎം ആ ട്രാപ്പിൽ വീണതു ദയനീയമായ കാഴ്‌ചയാണെന്നും ജഗദീഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വരെ ഉൾപ്പെട്ട അഴിമതി ആരോപണങ്ങൾ മേൽത്തട്ടിലെ ജീ‍ർണതയാണു കാണിക്കുന്നത്. അതറിഞ്ഞില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷണമല്ലെന്നും ജഗദീഷ് കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ബിജെപി-സിപിഎം ഒത്തുകളിയുണ്ടെന്ന് ആർഎസ്എസ് മുഖപത്രം ‘ഓർഗനൈസറി’ന്റെ മുൻ പത്രാധിപർ ആർ.ബാലശങ്കർ ആരോപിച്ചത്. ചെങ്ങന്നൂരിലും ആറന്മുളയിലും സിപിഎമ്മിന്റെയും കോന്നിയിൽ കെ.സുരേന്ദ്രന്റെയും വിജയം ഉറപ്പാക്കുകയാണ് ബിജെപി-സിപിഎം ഡീൽ എന്നായിരുന്നു ആരോപണം.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്തുനിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ജഗദീഷ് പാര്‍ട്ടിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായിട്ടുണ്ട്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്ത്വത്തെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *