ന്യൂഡല്‍ഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്ലിനെ പരസ്യമായ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബില്ലിലെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി ശശി തരൂറിന്റെ പ്രസ്താവന.

അറസ്റ്റിലാകുന്ന മന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉള്‍പ്പെടെ ജനപ്രതിനിധികള്‍ 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ബില്‍. പ്രതിപക്ഷ കക്ഷികളെയും നേതാക്കളെയും വേട്ടയാടാന്‍ ലക്ഷ്യമിടുന്നതാണ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ബില്‍ എന്ന് വ്യക്തമാക്കി എതിര്‍ക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചപ്പോഴാണ് ശശി തരൂരിന്റെ പ്രതികരണം.

ബില്ലില്‍ തെറ്റൊന്നും കാണുന്നില്ലെന്നും സംയുക്ത പാര്‍ലമെന്റ് സമിതി (ജെ.പി.സ)യില്‍ ചര്‍ച്ച നടക്കട്ടേയെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഓപറേഷന്‍ സിന്ദൂര്‍ മുതല്‍ വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷത്തില്‍ നിന്നും ഭിന്നമായ സ്വരവുമായി ബി.ജെ.പി സര്‍ക്കാറിന് പിന്തുണ അറിയിച്ച് നേരത്തെയും ശശി തരൂര്‍ രംഗത്തു വന്നിരുന്നു. ഏറ്റവും ഒടുവില്‍ ഒപാറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്ന തരൂര്‍ അമിത് ഷായുടെ പ്രസംഗത്തിനും മേശയിലടിച്ച് പിന്തുണ നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *