ഉത്തർപ്രദേശ് ലഖിംപൂര്‍ സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേസെടുത്ത പൊലീസ് അവരെ അറസ്റ്റ് ചെയ്തു. ദിപേന്ദർ സിംഗ് ഹൂഡ, ഉത്ത‍ർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പടെ മറ്റു പത്തു കോൺ​ഗ്രസ് നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. 30 മണിക്കൂർ കസ്റ്റഡിയിൽവച്ച ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാണു കുറ്റം. പ്രിയങ്ക നിലവിൽ താമസിക്കുന്ന ലക്നൗവിലെ വീട് താൽക്കാലിക ജയിലാക്കുമെന്നാണു വിവരം.
കൊല്ലപ്പെട്ട ക‍ർഷകരുടെ കുടുംബാം​ഗങ്ങളെ സന്ദർശിക്കാനാണ് പ്രിയങ്ക കാൽനടയായി ലഖിംപൂരിലേക്ക് പോയത്. യാത്രാമധ്യേ ഇവരെ യുപി പൊലീസ് തടഞ്ഞിരുന്നു. പ്രിയങ്കയെ പുരുഷ പൊലീസ് ഉദ്യോ​ഗസ്ഥരാണ് അറസ്റ്റ് ചെയ്തത് എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് പി.ചിദംബരം പ്രതികരിച്ചു.

30 മണിക്കൂർ കസ്റ്റഡിയിൽവച്ച ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാണു കുറ്റം. പ്രിയങ്ക നിലവിൽ താമസിക്കുന്ന ലക്നൗവിലെ വീട് താൽക്കാലിക ജയിലാക്കുമെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *