ഉത്തർപ്രദേശ് ലഖിംപൂര്‍ സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേസെടുത്ത പൊലീസ് അവരെ അറസ്റ്റ് ചെയ്തു. ദിപേന്ദർ സിംഗ് ഹൂഡ, ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പടെ മറ്റു പത്തു കോൺഗ്രസ് നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. 30 മണിക്കൂർ കസ്റ്റഡിയിൽവച്ച ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാണു കുറ്റം. പ്രിയങ്ക നിലവിൽ താമസിക്കുന്ന ലക്നൗവിലെ വീട് താൽക്കാലിക ജയിലാക്കുമെന്നാണു വിവരം.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനാണ് പ്രിയങ്ക കാൽനടയായി ലഖിംപൂരിലേക്ക് പോയത്. യാത്രാമധ്യേ ഇവരെ യുപി പൊലീസ് തടഞ്ഞിരുന്നു. പ്രിയങ്കയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത് എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് പി.ചിദംബരം പ്രതികരിച്ചു.
30 മണിക്കൂർ കസ്റ്റഡിയിൽവച്ച ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാണു കുറ്റം. പ്രിയങ്ക നിലവിൽ താമസിക്കുന്ന ലക്നൗവിലെ വീട് താൽക്കാലിക ജയിലാക്കുമെന്നാണു വിവരം.
