ശബരിമല സ്വർണമോഷണക്കേസിൽ കോൺഗ്രസിനെ കൂടുതൽ വെട്ടിലാക്കിയിരിക്കകയാണ് ആൻ്റോ ആൻ്റണി എംപി. മുഖം രക്ഷിക്കാനെന്ന നിലയിൽ ആൻ്റോ ആന്റണി എംപി പുറത്ത് വിട്ട വിഡിയോ സന്ദേശത്തിന് ശേഷമാണ് കോൺഗ്രസ് നേതൃത്വം കൂടുതൽ വെട്ടിലായിരിക്കുന്നത്.
12 വർഷം മുന്നേ ഉള്ള ഫോട്ടോ വെച്ചുള്ളത് വ്യാജ ആരോപണം ആണെന്നാണ് ആന്റോ ആൻ്റണി എംപിയുടെ ഇപ്പോൾ വന്നിരിക്കുന്ന മറ്റൊരു വിശദീകരണം.

എന്നാൽ സോണിയ ഗാന്ധിയെ കാണാൻ അവസരമുണ്ടാക്കിക്കൊടുത്തത് കർണാടകയിൽ നിന്നുള്ള നേതാക്കളണാണെന്നും വീഡിയോയിൽ പറയുന്നു. ഇതിലൂടെ കോൺഗ്രസിൻ്റെ കൂടുതൽ ബന്ധങ്ങൾ പുറത്ത് വരുകാണ്. കോൺഗ്രസ് നേതൃത്വത്തിന് സംഭവത്തിൽ പങ്കുണ്ടെന്ന തെളിവുകളാണ് ഇതലൂടെ പുറത്ത് വരുന്നത്.

കർണാടകയിലെ നേതാക്കൾ ആണ് സോണിയ ഗാന്ധിയെ കാണാൻ അപ്പോയ്മെൻ്റ് എടുത്തു നൽകിയതെന്ന് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയതായും വീഡിയോയിൽ പറയുന്നു. എന്നാൽ ഒപ്പം പോയതെന്തിനെന്ന ചോദ്യത്തിന് ഇപ്പോഴും മറുപടി പറയാതെ ഒഴിഞ്ഞ് മാറുകയാണ് ആൻ്റോ ആൻ്റണി. മാധ്യമങ്ങളുടെ ചോദ്യത്തിനോടൊന്നും പ്രതികരിക്കാനും ഇതുവരെ തയ്യാറായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *