വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവിച്ച യുവതിക്ക് ദാരുണാന്ത്യം. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യ 37 കാരയായ മുഹ്‌സിന ആണ് അണുബാധയെ തുടര്‍ന്ന് മരിച്ചത്. വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞും ജനുവരിയില്‍ മരിച്ചിരുന്നു. യുവതിക്ക് ചികിത്സ നല്‍കാത്തതിന് പിന്നില്‍ അക്യുപങ്ങ്ജറിസ്റ്റായ ഭര്‍ത്താവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇതിനുമുന്‍പ് ആറു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയിട്ടുണ്ട് 37 കാരിയായ മുഹ്‌സിന.ഏഴാമത്തെ പ്രസവം വീട്ടില്‍ വൈദ്യസഹായമില്ലാതെയാണ് നടന്നത്. ജനുവരിയില്‍ ആയിരുന്നു പ്രസവം. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞു മരിച്ചു. തീര്‍ത്തും അവശയായ യുവതിയെ ബന്ധുക്കളെ ഒന്നും കാണാന്‍ പോലും സമ്മതിച്ചിരുന്നില്ല എന്നാണ് ആരോപണം.

Read Also: ചെറിയ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായില്ല എന്ന് പറയുന്നില്ല, സമന്വയത്തിലെത്താന്‍ സമയമെടുത്തു; സ്ഥിരീകരിച്ച് സണ്ണി ജോസഫ്

രണ്ടുദിവസങ്ങള്‍ക്കു മുന്‍പ് വീട്ടിലെത്തിയ മുഹ്‌സിനയുടെ മാതാപിതാക്കള്‍ ആണ് അവശനിലയില്‍ ആയ മകളെ ആശുപത്രിയില്‍ എത്തിക്കുന്നത്. ശരീരമാസകലം വ്രണം വന്ന് പുഴുവരിച്ച നിലയില്‍ ആയിരുന്നു യുവതിയുണ്ടായിരുന്നത്. ഇന്നലെയാണ് മരണം സംഭവിച്ചത് സംഭവത്തില്‍ ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷംതുടര്‍ പരാതികളുമായി മുന്നോട്ടു പോകുമെന്ന് മുഹ്‌സിനയുടെ ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *