തിരുവനന്തപുരം: ക്ഷേമ പെന്ഷന് വിതരത്തില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ സഹകരണ വകുപ്പിന് ആശങ്കയുണ്ടെന്ന് മന്ത്രി എം ലിജു. തീരുമാനം ധനവകുപ്പിന്റേതാണ്. സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തിയുള്ള പെന്ഷന് വിതരണത്തില്‍ ഭീമമായ നഷ്ടം ഉണ്ടായെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍. സഹകരണ പ്രസ്ഥാനത്തെ വിശ്വാസത്തിലെടുത്ത്, കക്ഷിരാഷ്ട്രീയം നോക്കാതെ സംഘങ്ങള്‍ക്ക് വിതരണത്തിനുള്ള അവകാശംകൊടുത്ത്, പാര്‍ട്ടിക്കാരനെ ഏല്‍പ്പിക്കാതെ അര്‍ഹതയുള്ള ആര്‍ക്ക് കൃത്യമായി വിതരണം ചെയ്തിരുന്നെങ്കില്‍ കേരളത്തിനത് വലിയ അംഗീകാരം ആയേനെ. പക്ഷേ, കഴിഞ്ഞ സര്‍ക്കാര്‍ അതിനെ സമ്പൂര്‍ണ രാഷ്ട്രീയവത്കരണം നടത്തി. തെരഞ്ഞെടുപ്പിന്റെ തലേദിവസം വരെ വീടുകളിലെത്തി രാഷ്ട്രീയം പറയാനും വ്യാജപ്രചാരണം നടത്താനുമുള്ള അവസരമാക്കി. സഹകരണ വകുപ്പ് മന്ത്രിയെന്ന നിലയില്‍, കുറേയെങ്കിലും തുടരുന്നത് നന്നായിരിക്കുമെന്നാണ് അഭിപ്രായം. ബാങ്കില്‍ പോയി എടുക്കാന്‍ പറ്റാത്തവര്‍ക്ക്, ഏറ്റവും അവശരായിരിക്കുന്ന ആളുകള്‍ക്ക് കൊണ്ടുചെന്ന് കൊടുക്കുന്നത് സഹകരണ മേഖലയ്ക്ക് കൂടി ഗുണമാകും എന്നാണ് അഭിപ്രായം. പക്ഷേ അത് വീഴ്ച ഇല്ലാതെ വേണം. സഹകരണ വകുപ്പിന് ഇത് തുടർന്നാൽ കൊള്ളാം എന്നുണ്ട്. പറഞ്ഞതിനെ ദുര്‍വ്യഖ്യാനം ചെയ്യേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
