തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിനെ ബലാൽസംഗ കേസിൽ കുറ്റമുക്തനാക്കി. ജൂനിയറായ സഹപ്രവർത്തകയെ ലിഫ്റ്റിൽ വെച്ച് ബലാൽസംഗം ചെയ്തു എന്നായിരുന്നു കേസ്.
2013 നവംബർ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗോവയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് ന്യൂസ് മാഗസിൻ ഫെസ്റ്റിവെലിനിടെയായിരുന്നു സംഭവം.
ഗോവയിലെ വിചരണക്കോടതിയാണ് തരുൺ തേജ്പാലിനെ വെറുതെ വിട്ടത്.
തേജ്പാൽ ആവശ്യപ്പെട്ടതനുസരിച്ച് അടച്ചിട്ട കോടതിമുറിയിലായിരുന്നു വിചാരണ നടപടികൾ നടന്നത്. ലൈഗിംക പീഡനം, തടഞ്ഞുവെക്കൽ, ബലാൽസംഗം തുടങ്ങി എല്ലാ കേസുകളിൽ നിന്നും തേജ്പാലിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്
