പഞ്ചാബിലെ ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ നാൾ ജെ അവന്മാരുടെ മരണത്തിനിടയായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരു സൈനികൻ അറസ്റ്റിൽ. അക്രമികളെ കണ്ടുവെന്ന് പോലീസിന് മൊഴി നൽകിയ ദേശായി മോഹൻ ആണ് അറസ്റ്റിലായത്. ക്യാമ്പിലെ സൈനികന്റെ അറസ്റ്റ് ഇന്നാണ് ബട്ടിൻഡ പോലീസ് രേഖപ്പെടുത്തിയത്.

ഏപ്രിൽ 12 ന് പുലർച്ചെയായിരുന്നു സൈനീക കേന്ദ്രത്തിൽ ആക്രമണം നടന്നത്. . ഓഫിസേർസ് മെസ്സിന് സമീപമുള്ള ബാരക്കിലെ രണ്ട് വ്യത്യസ്ത മുറികളിൽ നാല് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കടുത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് ൻസാസ് റൈഫിളിൾ ഒന്നിന്റെ 19 ഒഴിഞ്ഞ ഷെല്ലുകാലും കണ്ടെത്തി. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രണം നടത്തിയതെന്നായിരുന്നു ദേശായി മോഹൻ എന്ന സൈനികന്റെ മൊഴി തുടരന്വേഷണത്തിൽ തെറ്റാണെന്ന് ബോധ്യപെടുകയായിരുന്നു.
.

ഏപ്രിൽ 9 ന് കാണാതായ ഇൻസാസ് റൈഫിൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും അനവേഷണ സംഘം സ്ഥിതികരിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ദേശായി മോഹന്റെ പങ്ക് വ്യക്തമായി. തുടർന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ കൊല്ലപ്പെട്ട നാല് പേരും ദേശായി മോഹനെ സ്ഥിരമായ് കളിയാകുമായിരുനെന്നും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *