സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പുറത്താക്കിയതിന് ബൗളറെ ബാറ്റർ ശ്വാസം മുട്ടിച്ച് കൊന്നു. ഇന്നലെ വൈകുന്നേരം ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. സ്പിൻ ബൗളറായ സച്ചിനെ ഹരിഗോവിന്ദും സഹോദരനുമാണ് കൊലപ്പെടുത്തിയത്. മത്സരത്തിനിടെ ഹർഗോവിന്ദിനെ സച്ചിൻ പുറത്താക്കിയിരുന്നു. മത്സര ശേഷം സഹോദരനുമായെത്തിയ ഹർഗോവിന്ദ് സച്ചിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കാന്‍പൂരിലെ ഗാദംപൂർ മേഖലയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണു കുട്ടികള്‍ കളിക്കാനിറങ്ങിയത്. ഹർഗോവിന്ദ് പുറത്തായതിനു പിന്നാലെയാണു പ്രശ്നങ്ങളുടെ തുടക്കം. സഹോദരന്റെ സഹായത്തോടെ ഹർഗോവിന്ദ് സച്ചിനെ കൊല്ലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സച്ചിന്റെ കുടുംബം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

കൊല ചെയ്ത ഹർഗോവിന്ദും സഹോദരനും ഒളിവിലാണെന്നാണു വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും അന്വേഷണം നടക്കുന്നുണ്ടെന്നും എസിപി ദിനേഷ് ശുക്ല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *