കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് പേര്‍ മരിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് മറിഞ്ഞത്. 16 പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്.
16 പേരില്‍ പതിമൂന്ന് പേരേയും കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്. ആറാട്ടുപുഴ ഭാഗത്തുനിന്ന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് രാവിലെ കായംകുളം വലിയഴീക്കലിൽ നിന്നാണ് മത്സ്യ ബന്ധനത്തിനായി വള്ളം പോയത്. വള്ളം തിരയിൽ പെട്ട് മറിയുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
രക്ഷപ്പെടുത്തിയവരിൽ 7 പേരേ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. 2 പേരെ ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ള ആളുകളെ കരുനാഗപ്പള്ളിയിലെ താലൂക്ക് ആശുപത്രിയിലേക്കാണ് എത്തിച്ചിട്ടുള്ളത്. ഇവരിൽ രൊളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
