നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. രക്തം വാർന്നതാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.കോട്ടയം മെഡിക്കല്‍ കോലേജില്‍ വെച്ചായിരുന്നു നിഥിനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തുറവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് നിതിനയുടെ മൃതദേഹം സംസ്‌കരിച്ചത്. തലയോലപ്പറമ്പിലെ വീട്ടിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിനുവച്ച ശേഷമാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്. നിതിനയുടെ അപ്രതീക്ഷിത മരണത്തിലുള്ള ഞെട്ടലിൽ നിന്ന് നാട്ടുകാരും സുഹൃത്തക്കളും ഇപ്പോഴും മോചിതരായിട്ടില്ല.
ഇന്നലെയാണ് പാല സെന്റ് തോമസ് കോളേജ് ില്‍ വെച്ച് സഹപാഠി നിഥിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നിഥിനയുടെ മൃതദേഹം സ്വദേശമായ തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മൃതദേഹം മാറ്റി. ഇവിടെയാണ് നിഥിനയുടെ മൃതദേഹം സംസ്‌കരിച്ചത്
