നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാക്ഷിവിസ്താരം അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കും. ബാലചന്ദ്രകുമാർ ചികിത്സയിലാണെന്നും തുടർ വിസ്താരത്തിനായി കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

ഈ മാസം 7 മുതൽ 10 വരെയാണ് ബാലചന്ദ്രകുമാറിന്റെ വിസ്താരം നടക്കുക. യാത്രാ ബുദ്ധിമുട്ട് കാരണം വിസ്താരം തിരുവനന്തപുരത്തെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രോസിക്യൂഷന്റെ അപേക്ഷ. ഇരുവൃക്കകളും തകരാറിലായി ബാലചന്ദ്രകുമാർ ചികിത്സയിലാണ്. ഇത് പരിഗണിച്ചാണ് സാക്ഷി വിസ്താരം മാറ്റിയത്.

നേരത്തെ,വാദം നടക്കുന്നതിനിടെ ബാലചന്ദ്ര കുമാർ കോടതി മുറിയിൽ കുഴഞ്ഞു വീണിരുന്നു. തന്റെ ആരോഗ്യപ്രശ്‌നങ്ങൾ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് കേസ് മാറ്റണമെന്ന് ആവശ്യം പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചത്.

നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സാക്ഷിയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപുമായി ബന്ധപ്പെട്ട് നാൽപതോളം ശബ്ദരേഖകൾ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിൽ ദിലീപിന്റെ ശബ്ദരേഖ ഫൊറൻസിക് പരിശോധനയിൽ തിരിച്ചറിയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *