പിന്നണി ഗായിക വാണി ജയറാമിനെ അനുസ്മരിച്ച് കെ എസ് ചിത്ര. തികച്ചും അപ്രതീക്ഷിതമായിപ്പോയി വാണിയമ്മയുടെ വിയോഗമെന്ന് കെ എസ് ചിത്ര പറഞ്ഞു. എല്ലാ ഭാഷകളും പഠിച്ചായിരുന്നു അമ്മ പാടുന്നത്. പെട്ടന്ന് എല്ലാം പഠിച്ചെടുക്കുന്ന വ്യക്തിയായിരുന്നു. ഏത് വേദിയിലും ഏത് ഭാഷകളിലും വാണിയമ്മ സംസാരിക്കും.
ഏഴ് സ്വരങ്കൾക്കുൾ എത്തനൈ പാടൽ, കവിതൈ കേള്ങ്കൽ, തിരുവോണ പുലരി തൻ, തുടങ്ങി ഓർമയിലുള്ള വാണിയമ്മയുടെ പാട്ടുകൾ നിരവധിയാണ്.. ഭർത്താവിന്റെ വിയോഗശേഷം മാനസികമായി അമ്മ തളർന്നിരുന്നു’. കെ എസ് ചിത്ര അനുസ്മരിച്ചു.
ചെന്നൈയിലെ വസതിയിലായിരുന്നു വാണിയമ്മയുടെ അന്ത്യം. 78 വയസായിരുന്നു. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു.
