ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പിയെ ഞെട്ടിച്ച് ഉത്തര്‍പ്രദേശ്. ആകെയുള്ള 80 സീറ്റില്‍ കഴിഞ്ഞ തവണ 62 സീറ്റിലും വിജയിച്ച എന്‍.ഡി.എ ഇത്തവണ 38 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 41 സീറ്റുകളില്‍ ഇന്‍ഡ്യാ സഖ്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിപോലും വാരാണസിയില്‍ ഒരുഘട്ടത്തില്‍ 6000ല്‍ അധികം വോട്ടുകള്‍ക്ക് പിന്നില്‍പോയത് ബി.ജെ.പിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. കഴിഞ്ഞ തവണ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച സ്മൃതി ഇറാനി ഇത്തവണ 15,000ല്‍ അധികം വോട്ടുകള്‍ക്ക് പിന്നിലാണ്.

ദേശീയതലത്തില്‍ 290 സീറ്റുകളിലാണ് എന്‍.ഡി.എ ലീഡ് ചെയ്യുന്നത്. ഇന്‍ഡ്യാ സഖ്യം 223 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. ഉത്തര്‍പ്രദേശിന് പുറമെ മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. മഹാരാഷ്ട്രയില്‍ 27 സീറ്റുകളില്‍ ഇന്‍ഡ്യാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബില്‍ 10 സീറ്റിലും ഇന്‍ഡ്യാ സഖ്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്‍.ഡി.എക്ക് ഒരു സീറ്റില്‍പോലും ലീഡ് ചെയ്യാന്‍ കഴിയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *