കൊച്ചി: പാലിയേക്കരയില്‍ തകര്‍ന്ന റോഡിലെ ടോള്‍ പിരിവില്‍ ദേശീയപാതാ അതോറിറ്റിക്കെതിരെ ഹൈക്കോടതി. ദേശീയപാതാ അതോറിറ്റി ഒരുമാസം മുന്‍പ് നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് കോടതി പറഞ്ഞു.

എന്നാല്‍ സര്‍വീസ് റോഡ് സൗകര്യം നല്‍കിയിരുന്നുവെന്നും സര്‍വീസ് റോഡ് തകര്‍ന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി. വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *