ശബരിമല സ്വർണക്കൊള്ള കേസിൽ ആറാം പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പിട്ട വ്യക്തിയാണ് ശ്രീകുമാർ. ശ്രീകുമാറിനെ ചോദ്യം ചെയ്യേണ്ടത് കേസന്വേഷണത്തിൽ നിർണായകമാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ (SIT) വാദം കോടതി അംഗീകരിക്കുകയായിരുന്നു. ദേവസ്വം ബോർഡിന്റെ നിർദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *