കാക്കനാട്: പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ യെല്ലോയിൽ പിടികൂടിയത് 489 റേഷൻ കാർഡുകൾ. കൂടാതെ ഇത്തരം റേഷൻ കാർഡുപയോഗിച്ച് മുൻഗണനാ വിഭാഗക്കാരുടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയ റേഷൻ കാർഡ് ഉടമകൾക്ക് 8.19 ലക്ഷം രൂപ പിഴയും ഈടാക്കി.മഞ്ഞ, പിങ്ക്, നീല എന്നീ നിറങ്ങളിലുളള മുൻഗണനാ വിഭാഗക്കാരുടെ റേഷൻ കാർഡുകൾ അർഹതയില്ലാതെ കൈവശം വെയ്ക്കുന്നവരെ പിടികൂടുന്നതിനാണ് ഓപ്പറേഷൻ യെല്ലോ. അനർഹരെ കണ്ടെത്തി റേഷൻ കാർഡ് മാറ്റി നൽകി പകരം അർഹരായവർക്ക് സബ്‌സിഡി ലഭിക്കുന്ന കാർഡുകൾ നൽകുമെന്ന ജില്ലാ സപ്ലൈക്കോ ഉദ്യോഗസ്ഥ ബി ജയശ്രീ പറഞ്ഞു.

റേഷൻ ഇൻസ്‌പെക്ടർമാർ മുന്നറിയിപ്പില്ലാതെ നേരിട്ട് വീടുകളിൽ എത്തിയാണ് പരിശോധന നടത്തുന്നത്. ഒരേക്കറിൽ കൂടുതൽ ഭൂമിയുളളവർ, മാസ വരുമാനം 25000 രൂപയ്ക്ക് മുകളിലുളളവർ, സർക്കാർ, അർധ- സർക്കാർ, പൊതുേമഖല സഹകരണ സ്ഥാപന ജീവനക്കാർ, 1,000 ചതുരശ്ര അടി വിസ്തീർണമുളള വീടോ, ഫ്‌ളാറ്റോ സ്വന്തമായി ഉളളവർ, ആഡംബര ആദായ നികുതി അടയ്ക്കുന്നവർ, സർവീസ് പെൻഷൻ കൈപ്പറ്റുന്നവർ, സ്വന്തമായി നാലു ചക്ര വാഹനമുളളവർ എന്നിവർക്കാണ് മുൻഗണനാ കാർഡിന് അർഹത ഇല്ലാത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *