തൃശൂർ: 8 പേരുടെ മരണത്തിനിടയാക്കിയ തൃശൂർ കയ്പമംഗലത്തെ വാഹനാപകടത്തിൻ്റെ കാരണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് നൽകാൻ ദേശീയപാതാ അതോറിറ്റി പാലക്കാട് പ്രോജക്റ്റ് ഡയറക്ടർക്കും ത്യശൂർ ആർ.ടി.ഒയ്ക്കും നിർദേശം നൽകി. ചരക്കു ലോറികളുടെ അനധികൃത പാർക്കിംഗും, ദേശീയപാതാ അതോറിറ്റി കൃത്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതുമാണ് അപകട കാരണമെന്ന ആരോപണം അന്വേഷിക്കും. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *