
സംസ്ഥാനത്ത് ആൾതാമസമില്ലാതെ വീടുകളിൽ ടൂറിസത്തിനായി പുതിയ സംരംഭം (കെ ഹോംസ്) ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസ സൗകര്യമൊരുക്കുന്ന പദ്ധതിയാണെന്നും മന്ത്രി വിശദീകരിച്ചു. പുതിയ പദ്ധതിയിലൂടെ വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞ് കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും സാധിക്കും. ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കൊച്ചിയുടെ വികസനത്തിന് നിരവധി പദ്ധതികളാണ് സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി മുസരിസ് ബിനാലെയ്ക്ക് ഏഴ് കോടി രൂപയും ഡിജിറ്റൽ സയൻസ് പാർക്കിന്റെ വികസനത്തിന് 212 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്
