ആലുവയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ. സംഭവം കഴിഞ്ഞ് 14 മണിക്കൂറിന് ശേഷമാണ് പ്രതി പോലീസ് കസ്റ്റഡിയിലാകുന്നത്. തിരുവനന്തപുരം സ്വദേശിയായ പ്രതി മുൻപും പീഡനക്കേസിൽ പ്രതിയായിട്ടുണ്ട്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആലുവ ചാത്തൻപുറത്ത് ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായത്. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ സമീപത്തെ പാടത്ത് നിന്ന് കണ്ടെത്തിയത്. പരിക്കേറ്റ് രക്തംവാർന്ന നിലയിലായിരുന്നു കുട്ടി.രാത്രി രണ്ട് മണിയോടെ ഒരാൾ കുട്ടിയെ കൊണ്ട് പോകുന്നത് ജനലിലൂടെ കണ്ടുവെന്നും പിന്നാലെ കരച്ചിൽ കേട്ടു എന്നുമാണ് ദൃക്സാക്ഷി മൊഴി നൽകിയിരുന്നു.
