അമ്പലമുക്കിലെ യുവതിയുടെ കൊലപാതകത്തില്‍ കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട വിനീതയെ 11 മണിവരെ കടയുടെ പുറത്തു കണ്ടവരുണ്ട്.ഇതിന് ശേഷം ആരും ഇവരെ കണ്ടിട്ടില്ല. വിനീതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ചെടിക്കടയില്‍ 11 മണിയോടെ ഒരാള്‍ എത്തുന്നുണ്ട്.ഇയാള്‍ 20 മിനിറ്റിന് ശേഷം തിരികെ പോകുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. ഇയാളുടെ കയ്യില്‍ മുറിവുണ്ടായിരുന്നതായുള്ള സാക്ഷി മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വിനീതയുടെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ്കണ്ടെത്തിയത്. ഉച്ചയ്ക്ക് നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയവര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിക്കുകയും തുടര്‍ന്ന് ഉടമ പലതവണ വിനീതയെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ സംശയം തോന്നി മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ച ശേഷമാണ് ഈ ജീവനക്കാരി മൃതദേഹം കണ്ടത്. അവധിദിവസമായ ഞായറാഴ്ച വിനീത ചെടികള്‍ നനയ്ക്കാനെത്തുമെന്ന് അറിയാവുന്ന ആരെങ്കിലുമായിരിക്കാം കൃത്യത്തിന് പിന്നിലെന്ന സംശയവും പോലീസിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *