കൊച്ചി: മാസപ്പടി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി നടപടി. കേസില്‍ സ്വമേധയാ കക്ഷി ചേര്‍ന്ന കോടതി എതിര്‍കക്ഷികളെ കൂടി കേള്‍ക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് അറിയിച്ചു.

മുഖ്യമന്ത്രി, മകള്‍ വീണാ വിജയന്‍, മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി 12 പേരാണ് കേസില്‍ എതിര്‍കക്ഷികള്‍. ഇവരുടെ വാദം കൂടി കേള്‍ക്കുമെന്ന് ജസ്റ്റിസ് കെ. ബാബു അറിയിച്ചു. ഇവരുടെ വിശദീകരണം കേള്‍ക്കാനായി ഹരജി നീട്ടി. എതിര്‍കക്ഷികളെ കൂടി കേട്ടശേഷമായിരിക്കും ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമോയെന്ന കാര്യത്തില്‍ കോടതി ഒരു തീരുമാനമെടുക്കുക.

അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം.

Leave a Reply

Your email address will not be published. Required fields are marked *