പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി ചുമതലയേൽക്കും. രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും എൻഡിഎ മുഖ്യമന്ത്രിമാരും പങ്കെടുക്കും.
നിയമസഭ കക്ഷി യോഗത്തിനെത്തിയ എംഎൽഎമാർ എല്ലാം സുവേന്ദു അധികാരി എന്ന ഒരൊറ്റ പേരാണ് മുഖ്യമന്ത്രി പദത്തിലേക്ക് മുന്നോട്ടുവച്ചു. ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു ഇത്തവണ മമതയെ തോൽപ്പിച്ച് മുഖ്യമന്ത്രിപദത്തിലേക്ക്. 2020 ലാണ് തൃണമൂൽ വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ നന്തിഗ്രാമിൽ മമതയെ അട്ടിമറിച്ചു. തീവ്ര ഹിന്ദുത്വ നിലപാട് പരസ്യമായി പറയുന്ന നേതാവാണ് സുവേന്ദു.
ഇത്തവണ എസ്ഐആറിനൊപ്പം ഹിന്ദു വോട്ടുകളുടെ ഏകീകരണം ബിജെപിക്ക് മേൽക്കൈ സമ്മാനിക്കുകയും ചെയ്തു. നിലവിലെ നിയമസഭയെ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഗവർണർ മമത സർക്കാരിനെ പിരിച്ചുവിട്ടിരുന്നു. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാത്ത മമതാ ബാനർജി ഇതുവരെ ലോക് ഭവനിലേക്ക് എത്തുകയോ രാജ്യസമർപ്പിക്കുകയോ ചെയ്തിട്ടില്ല.
