സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരില്‍ കൊവിഡ് ആന്റിബോഡിയുണ്ടെന്ന് സിറോ സര്‍വെയില്‍ കണ്ടെത്തല്‍. കുട്ടികളില്‍ 40.02 ശതമാനത്തിലാണ് കോവിഡ് ആന്റിബോഡി കണ്ടെത്തിയത്. 49 വയസ്സു വരെയുള്ള ഗര്‍ഭിണികളില്‍ 65.4 ശതമാനം പേര് രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. തീരമേഖലയില്‍ 87.7 ശതമാനം പേരിലും ആന്റിബോഡിയുണ്ട്. ചേരിപ്രദേശങ്ങളില്‍ ഇത് 85.3 ആണ്.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായാണ് വിവിധ മേഖലകളിലെ ജനങ്ങൾക്കിടയിൽ പഠനം നടത്തിയത്. വാക്സിനേഷനാണ് പ്രതിരോധത്തിന്റെ പ്രധാന ഘടകമായി കണ്ടെത്തിയത്.
ആകെ വാക്സീനെടുത്തവർ 3,66,19,693 പേരാണ്. ആദ്യ ഡോസെടുത്തവർ 2,49,41,863 (93.38%). രണ്ടാം ഡോസെടുത്തവർ 1,16,77,830 (43.72%). സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പരമാവധി പേർക്കു വാക്സീൻ നൽകാനാണ് സർക്കാർ ശ്രമം.സ്കൂളുകള്‍ തുറക്കുമ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
