കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധു തൊഴില്‍ പീഡനത്തെക്കുറിച്ച് എഴുതിയ കത്ത് പുറത്ത്. തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന് ജോലി കത്തില്‍ പറയുന്നു. സ്ത്രീകള്‍ക്കു നേരെയുളള ഉപദ്രവം കൂടിയാണിതെന്നും ജോളി കത്തില്‍ എഴുതിയിട്ടുണ്ട്. പേടിയാണെന്നും ചെയര്‍മാനോട് സംസാരിക്കാന്‍ ധൈര്യമില്ലെന്നും കത്തില്‍ പറയുന്നു. ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ദിവസം തന്നെയാണ് ഈ കത്ത് എഴുതിയത്.

അതേസമയം, കൊച്ചി കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കി കുടുംബം. കയര്‍ ബോര്‍ഡ് ഓഫീസിലെ നാലു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ അന്വേഷണ സമിതി രൂപീകരിച്ച് എം എസ് എം ഇ വകുപ്പ്. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു. കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെയാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *