
തമിഴ്നാട്ടിലെ വിരുതുനഗർ ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 19 ആയി. 30ഓളം പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നു.സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ ഷോര്‍ട്ട്സെര്‍ക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ മൂന്നുലക്ഷം രൂപയും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം രേഖപ്പെടുത്തി. ഏഴായിരംപന്നൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ അച്ചൻകുളം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന മാരിയമ്മാൾ പടക്കനിർമാണ ശാലയിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
