തൃശ്ശൂര്‍: റിട്ടയേര്‍ഡ് ഡിജിപിയും സംഘപരിവാര്‍ അനുഭാവിയുമായ ജേക്കബ് തോമസ് തൃശ്ശൂര്‍ ജില്ലയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചേക്കും. തൃശ്ശൂര്‍ അല്ലെങ്കില്‍ ഒല്ലൂര്‍ സീറ്റില്‍ നിന്നാകും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ജേക്കബ് തോമസ് പ്രവര്‍ത്തനം തുടങ്ങി.

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജേക്കബ് തോമസ് തൃശ്ശൂരിലേക്ക് കളംമാറ്റുന്നത്. തൃശ്ശൂരില്‍ സ്ഥിരതാമസമാക്കാന്‍ ഉടന്‍ വീട് വാങ്ങും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ നിന്നും ജനവിധി തേടിയിരുന്നു. കന്നി മത്സരമായിരുന്നു ഇത്.

ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ബിജെപി നീക്കം. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമായ രണ്ട് മണ്ഡലങ്ങളാണിത്. സിറോ മലബാര്‍ സഭ അംഗമാണ് ജേക്കബ് തോമസ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെയും പദ്മജ വേണുഗോപാലിന്‍റെയും പേര് മണ്ഡലത്തില്‍ നിന്നും ഉയര്‍ന്നുകേട്ടിരുന്നെങ്കിലും പൊതുസമ്മതന്‍ എന്ന നിലയില്‍ ജേക്കബ് തോമസിനോട് മത്സരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *