കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സുരേഷ്. മാധ്യമങ്ങളോടായിരുന്നു സ്വപ്നയുടെ പ്രതികരണം. കേരള പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയില്‍ ഹര്‍ജി നല്‍കിയത്. രഹസ്യമൊഴി നല്‍കിയതിന് ശേഷം മുഖ്യമന്ത്രി അടക്കമുള്ളവര്‍ തെരുവില്‍ ഭീഷണി മുഴക്കുകയാണ്. അതിനാലാണ് കേന്ദ്രഏജന്‍സിയുടെ സുരക്ഷ തേടുന്നതെന്നും സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

‘കേരള പൊലീസിനെ വിശ്വാസമില്ല. അതുകൊണ്ടാണ് കേന്ദ്ര സംരക്ഷണം ആവശ്യപ്പെട്ടത്. പൊലീസ് ഉന്നതന്‍ തട്ടിപ്പുകാരനുമായി മണിക്കൂറുകളോളം സംസാരിച്ചതെന്തിനാണ്. എ.ഡി.ജി.പി വിജയ് സാഖറെ ഷാജ് കിരണിനെ കണ്ടതെന്തിന്. അദ്ദേഹം എനിക്കുള്ള സന്ദേശവുമായി തട്ടിപ്പുകാരനെ പറഞ്ഞയച്ചു. എന്താണ് ഇതിന്റെ അര്‍ത്ഥം. നാല് മണിക്കൂറോളം എ.ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയിട്ടാണ് അയാള്‍ എത്തിയത്. കേരള പൊലീസ് എന്നെ സംരക്ഷിക്കുമെന്ന് കരുതുന്നില്ല’- സ്വപന പറഞ്ഞു.

കൂടെയുള്ളത് ഗാര്‍ഡ്സ് അല്ലെന്നും പേഴ്സണല്‍ അസിസ്റ്റന്റുമാരാണെന്നും സ്വപ്ന പറഞ്ഞു. ഫിക്സ് വന്ന് വീഴുമ്പോള്‍ പിടിക്കാന്‍ ആരെങ്കിലും വേണ്ടെയെന്നും പരിഹാസരൂപേണ സ്വപ്ന മാധ്യമങ്ങളോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *