ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡാന്റായും നിയമിച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസില്‍ അധ്യക്ഷനില്ലാത്ത സാഹചര്യത്തിലേക്ക് എത്തിയത്. സംസ്ഥാന ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയുടെ പേരായിരുന്നു സജീവമായി പരിഗണിച്ചതെങ്കിലും ഒടുവില്‍ ഒജെ ജനീഷിലേക്ക് എത്തുകയായിരുന്നു.

ഷാഫി പറമ്പില്‍ മുന്നോട്ടുവെച്ച പേരായിരുന്നു ഒ ജെ ജനീഷിന്റേത്. കെ എസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റായി ആയിരുന്നു ഒ ജെ ജനീഷ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് തൃശൂര്‍ ജില്ലാ പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായും ഒ ജെ ജനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായി രണ്ടുപേരെയും പ്രഖ്യാപിച്ചു. അബിൻ വർക്കിയും കെഎം അഭിജിത്തും യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വ പദവിയിലേക്ക് എത്തും.

തൃശൂരിൽ സമ്മാന കൂപ്പൺ അടിച്ച് ലക്ഷങ്ങൾ തട്ടിയെന്ന ആരോപണം നേരിടുന്നയാൾ ആണ് ഒ ജെ ജനീഷ്.

Leave a Reply

Your email address will not be published. Required fields are marked *